Monday, March 21, 2016

പ്രീയപ്പെട്ട മണിച്ചേട്ടാ, മരണത്തിന്റെ പശ്ചാത്തലം വരിളിൽ ഒളിപ്പിച്ചതെങ്ങനെ...

പ്രീയപ്പെട്ട മണിച്ചേട്ടാ,


 മലയാളികളെ നാടൻ പാട്ടുകളിലൂടെ പഴയ കാലത്തിലേയ്ക്ക് അടുപ്പിക്കുകയും നാടൻപാട്ടിനെ ജനകീയമാക്കുകയും ഒക്കെ ചെയ്യുന്നതിന് അങ്ങ് അറിയാതെ നിമിത്തം ആവുകയായിരുന്നു എന്നാത് വലിയ കാര്യങ്ങൾ തന്നെ.

നിസ്സാരമായ വാക്കുകളിലൂടെ സാധാരണക്കാരന് പോലും മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള അവതരണവും ആലാപനവും എല്ലാ മലയാളികളെയും പോലെ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് അന്യഭാഷക്കാർ പോലും അങ്ങയുടെ പാട്ടുകൾ  ആസ്വദിക്കുന്നത് എത്ര സന്തോഷത്തോടെയാണ് എന്ന്.

വാക്കുകളിലൂടെ അതിന്റെ താളലയങ്ങളിലൂടെ എത്ര രസകരമായാണ് അങ്ങ് വരികൾ അവതരിപ്പിക്കാറ് എന്നത്  തീർച്ചയായും വ്യത്യസ്തതയാണ്. വലിയ വിഷയങ്ങൾ ലഘുവായ വരികളിലൂടെ അങ്ങ് അവതരിപ്പിക്കന്നതിൽ അസൂയ തോന്നിയിട്ടുണ്ട് പലപ്പോഴും. ദാ ഇങ്ങ് അവസാന  പാട്ടിലും അങ്ങു ഞങ്ങളെ അതിശയിപ്പിച്ചിരിക്കുന്നു.

ഈ വരികളിൽ ഒരു മരണത്തിന്റെ പശ്ചാത്തലം എത്ര ലളിതമായി സ്രോതാവിലേയ്ക്ക് കൈമാറുന്നു എന്നറിയുമ്പോഴും ഇനിയൊരു പാട്ടിനായി  മണിച്ചേട്ടനില്ലാ എന്നറിയുമ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നുന്നു.

ഇല്ല അങ്ങനെയല്ല, നഷ്ടപ്പെടില്ല, മണിച്ചേട്ടൻ എന്നും നിലനിൽക്കും ആ പാട്ടുകളിലുടെ, ആ ശൈലിയിലൂടെ എന്നും എന്നെന്നും.

അങ്ങയുടെ അവസാന പാട്ട് എല്ലാവരിലേയ്ക്കും എത്താൻ ഇവിടെ  കുറിക്കുന്നു. ഇവിടെ ഈ വരികൾ എഴുതുന്നതിൽ എന്തെങ്കിലും നിയമപ്രശ്നങ്ങൾ ഉള്ളതായി അറിയില്ല, അങ്ങനെ വന്നാൽ ഈ വരികൾ മാറ്റുന്നതാണ്.


നേരെ പടിഞ്ഞാറ് സൂര്യന്‍
            താനെ മറയുന്ന സൂര്യന്‍
            ഇന്നലെ ഈ തറവാട്ടിലെ
            തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍

                           തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            ഏതോരു കര്‍ക്കിടരാവ്
            ഉണ്ണാതുറങ്ങുന്ന രാവ്
            അന്നല്ലേ പെണ്ണു ചിരുത
            വേദനയോടെ പെറ്റവനെ

                            തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            ഇരുകത്തട്ടകത്ത് കെട്ടുകെട്ടുമ്പോള്‍
            കുട്ടാ കുട്ടാ വിളിയുയരുമ്പോള്‍
            ഉപ്പുപുളി ചേര്‍ത്തുകുഴച്ച്
            തൊട്ടുനുണഞ്ഞ് ചിരിച്ച കുട്ടാ

                           തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            തമ്പ്രാന്‍ കനിഞ്ഞില്ല അന്ന്
            വേലകൂലിയും തന്നില്ല അന്ന്
            ചോര്‍ന്നൊലിക്കുന്ന കൂരേടെ കീഴില്‍
            ഒത്തിരിനേരം കരഞ്ഞകുട്ടാ

                        തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            ആദ്യം എഴുത്തിനിരുത്തി
            ആശാന്‍ പഠിപ്പിച്ചിരുത്തി
            പാഠം പഠിക്കരെയുണ്ണി
            കാണേ കാണേ വളര്‍ന്ന ഉണ്ണി

                          തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            മെട്രിക്കുലേഷന്‍ പരൂക്ഷ
            നൂറില്‍ നൂറോടെ വല്ല്യ പരൂക്ഷ
            കരളിലേറെ അച്ഛനു സന്തോയം
            പൂത്തിരിയേകിയ പൊന്നുമുത്തേ

                          തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            മകരക്കൊയ്ത്തിന് കിട്ടിയ നെല്ല്
            നാടുതാണ്ടിയത് വിറ്റു നടന്നു
            ചന്ദിരന്‍മാരുദിക്കുന്ന കുപ്പായം
            തുന്നിച്ച് തന്നില്ലേയെന്റെ കുട്ടാ

                          തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                       ആറടിമണ്ണിലുറങ്ങയല്ലോ

            കൈയില്‍ പൊതി കണ്ടപ്പോള്‍ കുട്ടാ
            തത്തപോലെ ചൊല്ലിയില്ലച്ഛന്‍
            വേണ്ട കുട്ടാ തീക്കളിയാണിത്
            പേപിടിച്ചുള്ളോരു പാര്‍ട്ടികളാ

            ആളെ കണ്ടാലറിയില്ലാ കുട്ടാ
            കൊടിനിറം നോക്കിയാ കാര്യങ്ങള്
         
            ആ ഓര്‍മ്മകള്‍ പോയി മറഞ്ഞു
            എന്റെ കുട്ടന്റെ പാട്ടുകള്‍ നിന്നു
            ആ രാത്രി പേരറിയാത്തവര്‍
            ചെറ്റ തകര്‍ത്ത്ു അകത്തുവന്നേ
            കണ്ണടച്ചുറങ്ങുമെന്‍ കുട്ടനെ
            കൊന്നുകൊലവിളിച്ചതെന്റേ ദൈവേ

            കൊടുങ്ങല്ലൂര് മീനഭരണി
            കോഴിവെട്ടും കുരുതിയുമുണ്ടേ
            തമ്മില്‍ തല്ലി വെട്ടിമരിക്കണ്
            ഏതൊരു ദൈവമരുളിയതാ
            വാള് കത്തി കമ്പിയും പാരയും
            കൊണ്ട് നടക്കണതെന്തിനാണാവോ…

            നേരെ പടിഞ്ഞാറ് സൂര്യന്‍
            താനെ മറയുന്ന സൂര്യന്‍
            ഇന്നലെ ഈ തറവാട്ടില്‍
            തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍

                        തെല്ലുതെക്കുപുറത്തെ മുറ്റത്ത്
                                   ആറടിമണ്ണിലുറങ്ങയല്ലോ ...

No comments:

Post a Comment