ഓർമ്മയിലെ ഓശാന
നോമ്പുകാലത്തിനടയിലെ ചെറു ആഘോഷം എന്ന നിലയ്ക്ക് കൊഴികോട്ട ശനിയും ഓശാന ഞായറും പണ്ടു മുതൽക്കെ കേരളത്തിൻ ആചരിച്ചിരുന്നു. പണ്ട് മനുഷ്യൻ ഇത്രമേൽ സ്വാർത്ഥനായിരുന്നില്ലാ എന്നതാവാം, അന്നത്തെ ആഘോഷങ്ങളിലെല്ലാം നിറഞ്ഞു നിന്ന നിഷ്കളങ്ക-സന്തോഷത്തിന്റെ സാമീപ്യം.
ഇന്നിപ്പോൾ, കാലം അതിന്റെ പ്രായാധിക്യത്താൽ എല്ലാം മാറ്റിയിരിക്കുന്നു, ശീലങ്ങളും രീതികളും ചെയ്തികളും എല്ലാം എല്ലാം.
രാവിലെ പള്ളിയിൽ കുർബാനയ്ക്ക് മുന്നോടിയായി ലഭിക്കുന്ന കുരുത്തോലകൾ കയ്യിലേന്തി പള്ളി പരിസരത്ത് ഒരു ചെറു പ്രതക്ഷിണ ഘോഷയാത്ര കഴിഞ്ഞാൽ കുർബാനയും, ദാ ഈ കാലഘട്ടത്തിലെ ഓശാന ഞായർ കഴിഞ്ഞു. എന്താ പലപ്പോഴും അങ്ങനെ ആയി മാറിപ്പോവാറില്ലെ?
പക്ഷെ, പണ്ട് വളരെ പണ്ട്, ഏതാണ്ട് 1984-1988 കാലഘട്ടത്തിലെ, അതെ എന്റെ കുട്ടിക്കാലത്തെ ഓശാന ദിനങ്ങൾ, ഇന്നിപ്പോൾ ഓർമ്മകൾക്കിടയിൽ ചിക്കി ചികയുമ്പോൾ ചിലതൊക്കെ ഓർമ്മയിൽ തെളിച്ചം വെയ്ക്കുന്നുണ്ട്.
അന്ന് ഓശാന ഞായർ ഘോഷയാത്ര കിഴക്കെ മനക്കോടം പള്ളിയിലേയ്ക്കുള്ള നീണ്ട വഴിയിലൂടെ (ഇന്നത്തെ മനക്കോടം ഫെറോന ) ആയിരുന്നു. പാടവരമ്പത്ത് കൂടെയുള്ള നാട്ടുവഴിയിലൂടെ ചെറുതും വലുതുമായ കുരുത്തോലകളും കയ്യിലേന്തി ഒരുപറ്റം, അതോടൊപ്പം മുറിച്ചെടുത്ത മരകൊമ്പുകളിൽ ചൈന പേപ്പർ വെട്ടിയൊട്ടിച്ച് ഉണ്ടാക്കിയ മനോഹര സംവിധാനങ്ങളൊക്കെയുള്ള മറ്റൊരു കൂട്ടം, അങ്ങനെ വർണശഭളവും ക്രിസ്തുരാജ ജയ് വിളികളും ഒക്കെയായി ശബ്ദ-ദൃശ്യ സന്ദേശ യാത്ര.
വഴി നീളെ ലഭിക്കു മായിരുന്ന ഭക്ഷണ- പാനീയങ്ങൾ ഞങ്ങൾ കുട്ടികൾക്കുള്ള മറ്റൊരു ആഘോഷം ആയിരുന്നു എന്നു പറയുന്നതിലും തെറ്റില്ല. എന്താവേശത്തോടെയായിരുന്നു ജയ് വിളികൾ..... അന്നത്തെ ആ ജയ് വിളികൾ ആരെയും അസ്വസ്ത പെടുത്തിയിരുന്നില്ല എന്നത് ഒരു പക്ഷെ കാലഘട്ടത്തിന്റെ പ്രത്യേകത ആയിരിക്കാം.
അന്നൊക്കെ അതിൽ പങ്കെടുക്കാൻ എല്ലാവർക്കം നല്ല താല്പര്യം ആയിരുന്നു. ഒരു പ ക്ഷെ ഇന്നെത്തേക്കാളും എന്ന് തന്നെ ഉറപ്പിച്ചു പറയാം. അബാലവൃദ്ധജനങ്ങളും പങ്കെടുക്കുന്ന ആഘോഷം എന്നു തന്നെ വിശേഷിപ്പിക്കാം.
അന്നൊക്കെ കൂട്ടുകാരോടൊപ്പം വഴി നീളെ ആടി-പാടി-ആർത്തുല്ലസിച്ച് നടക്കാൻ എന്തു രസമായിരുന്നു.
തലേ ദിവസത്തെ കൊഴുകോട്ട ശനിയെ കുറിച്ച് പറയാതിരിക്കുന്നതും ശരിയല്ല. പല വീടുകളിൽ നിന്നും ഈ പ്രത്യേകതരം ഉണ്ടകൾ ലഭിക്കുമായി തന്നു. ബന്ധുവീടുകളിലും, കുട്ടുകാരുടെ വീടുകളിൽ നിന്നുമൊക്കെ യഥേഷ്ടം ഈ ഉണ്ടകൾ കഴിക്കാൻ കഴിഞ്ഞിരുന്നു എന്നത് യാഥാർത്ഥ്യം.
വീട്ടിൽ അമ്മയുണ്ടാക്കുന്നവ കഴിച്ചാസ്വദിക്കുന്നതോടൊപ്പം, ഉണ്ടകൾ അയൽപക്ക വീടുകളിൽ ശനിയാഴ്ച തന്നെ എത്തിക്കുമായിരുന്നു. അതൊരു രീതി എന്നതിനപ്പുറം മറ്റെന്തൊക്കൊയൊ എന്ന നിലയ്ക്ക് എത്രയൊ കാലം ചെയ്തിട്ടുണ്ട്. അതെ സഹവർത്തിത്വത്തിന്റെ സാഹോദര്യത്തിന്റെ നിഷ്കളങ്ക സ്നേഹത്തിന്റെ സുന്ദര നാളുകൾ, സന്തോഷത്തിന്റെയും.
കഴിഞ്ഞ എത്രയൊ ഓശാനകൾ കടന്നു പോയിരിക്കുന്നു. എന്നിട്ടും ഇപ്പോൾ മാത്രം എന്തെ ഇങ്ങനെയൊക്കെ തോന്നാൻ, കാലത്തിന്റെ തമാശ, അതല്ലെ എല്ലാം. ഒരു കുന്ന് ഗൃഹാതുരത്വ ഓർമകളോടൊപ്പം ഓശാന ഞായർ ആശംസകൾ,സെബാസ്റ്റ്യൻ
നോമ്പുകാലത്തിനടയിലെ ചെറു ആഘോഷം എന്ന നിലയ്ക്ക് കൊഴികോട്ട ശനിയും ഓശാന ഞായറും പണ്ടു മുതൽക്കെ കേരളത്തിൻ ആചരിച്ചിരുന്നു. പണ്ട് മനുഷ്യൻ ഇത്രമേൽ സ്വാർത്ഥനായിരുന്നില്ലാ എന്നതാവാം, അന്നത്തെ ആഘോഷങ്ങളിലെല്ലാം നിറഞ്ഞു നിന്ന നിഷ്കളങ്ക-സന്തോഷത്തിന്റെ സാമീപ്യം.
ഇന്നിപ്പോൾ, കാലം അതിന്റെ പ്രായാധിക്യത്താൽ എല്ലാം മാറ്റിയിരിക്കുന്നു, ശീലങ്ങളും രീതികളും ചെയ്തികളും എല്ലാം എല്ലാം.
രാവിലെ പള്ളിയിൽ കുർബാനയ്ക്ക് മുന്നോടിയായി ലഭിക്കുന്ന കുരുത്തോലകൾ കയ്യിലേന്തി പള്ളി പരിസരത്ത് ഒരു ചെറു പ്രതക്ഷിണ ഘോഷയാത്ര കഴിഞ്ഞാൽ കുർബാനയും, ദാ ഈ കാലഘട്ടത്തിലെ ഓശാന ഞായർ കഴിഞ്ഞു. എന്താ പലപ്പോഴും അങ്ങനെ ആയി മാറിപ്പോവാറില്ലെ?
പക്ഷെ, പണ്ട് വളരെ പണ്ട്, ഏതാണ്ട് 1984-1988 കാലഘട്ടത്തിലെ, അതെ എന്റെ കുട്ടിക്കാലത്തെ ഓശാന ദിനങ്ങൾ, ഇന്നിപ്പോൾ ഓർമ്മകൾക്കിടയിൽ ചിക്കി ചികയുമ്പോൾ ചിലതൊക്കെ ഓർമ്മയിൽ തെളിച്ചം വെയ്ക്കുന്നുണ്ട്.
അന്ന് ഓശാന ഞായർ ഘോഷയാത്ര കിഴക്കെ മനക്കോടം പള്ളിയിലേയ്ക്കുള്ള നീണ്ട വഴിയിലൂടെ (ഇന്നത്തെ മനക്കോടം ഫെറോന ) ആയിരുന്നു. പാടവരമ്പത്ത് കൂടെയുള്ള നാട്ടുവഴിയിലൂടെ ചെറുതും വലുതുമായ കുരുത്തോലകളും കയ്യിലേന്തി ഒരുപറ്റം, അതോടൊപ്പം മുറിച്ചെടുത്ത മരകൊമ്പുകളിൽ ചൈന പേപ്പർ വെട്ടിയൊട്ടിച്ച് ഉണ്ടാക്കിയ മനോഹര സംവിധാനങ്ങളൊക്കെയുള്ള മറ്റൊരു കൂട്ടം, അങ്ങനെ വർണശഭളവും ക്രിസ്തുരാജ ജയ് വിളികളും ഒക്കെയായി ശബ്ദ-ദൃശ്യ സന്ദേശ യാത്ര.
വഴി നീളെ ലഭിക്കു മായിരുന്ന ഭക്ഷണ- പാനീയങ്ങൾ ഞങ്ങൾ കുട്ടികൾക്കുള്ള മറ്റൊരു ആഘോഷം ആയിരുന്നു എന്നു പറയുന്നതിലും തെറ്റില്ല. എന്താവേശത്തോടെയായിരുന്നു ജയ് വിളികൾ..... അന്നത്തെ ആ ജയ് വിളികൾ ആരെയും അസ്വസ്ത പെടുത്തിയിരുന്നില്ല എന്നത് ഒരു പക്ഷെ കാലഘട്ടത്തിന്റെ പ്രത്യേകത ആയിരിക്കാം.
അന്നൊക്കെ അതിൽ പങ്കെടുക്കാൻ എല്ലാവർക്കം നല്ല താല്പര്യം ആയിരുന്നു. ഒരു പ ക്ഷെ ഇന്നെത്തേക്കാളും എന്ന് തന്നെ ഉറപ്പിച്ചു പറയാം. അബാലവൃദ്ധജനങ്ങളും പങ്കെടുക്കുന്ന ആഘോഷം എന്നു തന്നെ വിശേഷിപ്പിക്കാം.
അന്നൊക്കെ കൂട്ടുകാരോടൊപ്പം വഴി നീളെ ആടി-പാടി-ആർത്തുല്ലസിച്ച് നടക്കാൻ എന്തു രസമായിരുന്നു.
തലേ ദിവസത്തെ കൊഴുകോട്ട ശനിയെ കുറിച്ച് പറയാതിരിക്കുന്നതും ശരിയല്ല. പല വീടുകളിൽ നിന്നും ഈ പ്രത്യേകതരം ഉണ്ടകൾ ലഭിക്കുമായി തന്നു. ബന്ധുവീടുകളിലും, കുട്ടുകാരുടെ വീടുകളിൽ നിന്നുമൊക്കെ യഥേഷ്ടം ഈ ഉണ്ടകൾ കഴിക്കാൻ കഴിഞ്ഞിരുന്നു എന്നത് യാഥാർത്ഥ്യം.
വീട്ടിൽ അമ്മയുണ്ടാക്കുന്നവ കഴിച്ചാസ്വദിക്കുന്നതോടൊപ്പം, ഉണ്ടകൾ അയൽപക്ക വീടുകളിൽ ശനിയാഴ്ച തന്നെ എത്തിക്കുമായിരുന്നു. അതൊരു രീതി എന്നതിനപ്പുറം മറ്റെന്തൊക്കൊയൊ എന്ന നിലയ്ക്ക് എത്രയൊ കാലം ചെയ്തിട്ടുണ്ട്. അതെ സഹവർത്തിത്വത്തിന്റെ സാഹോദര്യത്തിന്റെ നിഷ്കളങ്ക സ്നേഹത്തിന്റെ സുന്ദര നാളുകൾ, സന്തോഷത്തിന്റെയും.
കഴിഞ്ഞ എത്രയൊ ഓശാനകൾ കടന്നു പോയിരിക്കുന്നു. എന്നിട്ടും ഇപ്പോൾ മാത്രം എന്തെ ഇങ്ങനെയൊക്കെ തോന്നാൻ, കാലത്തിന്റെ തമാശ, അതല്ലെ എല്ലാം. ഒരു കുന്ന് ഗൃഹാതുരത്വ ഓർമകളോടൊപ്പം ഓശാന ഞായർ ആശംസകൾ,സെബാസ്റ്റ്യൻ
No comments:
Post a Comment